Tuesday, November 6, 2007

ശവം

നേത്രരോഗമുണ്ടയിട്ടല്ല

എനിക്കു വെളിച്ചം നിഷേധിക്കപ്പെട്ടത്.

പ്രമേഹമില്ലാതിരുന്നിട്ടും

മധുരം ഒരു കൊതിക്കിനാവുമാത്രമാക്കി.

മക്കള്‍ നിഷേധിക്കപ്പെട്ടത്

മച്ചിയായിട്ടുമല്ല.

ആഹാര സദാചാര നിഷ്ഠകള്‍ പാലിക്കാഞ്ഞിട്ടല്ല

ശരീരത്തെ നശിപ്പിച്ചത്.

മനസിനെ തവിടുപൊടിയാക്കിയവര്‍ക്ക്

വേണമെങ്കില്‍ എന്റെ ശവമുഖത്ത്

കാറിത്തുപ്പുകയുമാവാം.

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം

ഒരാള്‍ ശവമല്ലാതാകില്ലല്ലോ.

8 comments:

ധ്വനി | Dhwani said...

ശവത്തിലെല്ലാവരും തുപ്പാറില്ലല്ലോ!

ശവത്തിന്റെ മനസില്‍ എന്താണെന്നു ഒരു പിടിയുമുണ്ടായിരുന്നില്ല. ഇത്ര മാത്രം സ്വയം അവജ് ഞയോ?

ദിലീപ് വിശ്വനാഥ് said...

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം
ഒരാള്‍ ശവമല്ലാതാകില്ലല്ലോ.

എല്ലാവര്‍ക്കും ശവത്തില്‍ കുത്താന്‍ ആണ് ഇഷ്ടം.

ഏ.ആര്‍. നജീം said...

മനസിനെ തവിടു പൊടിയാക്കിയവര്‍ എന്തായാലും ശവത്തില്‍ കുത്താന്‍ വരില്ല, അവര്‍ പുതിയ മനസ് തേടി പോയിട്ടുണ്ടാവും..
നല്ല കുഞ്ഞു കവിത, തുടര്‍ന്നും എഴുതുക

പ്രിയ ഉണ്ണികൃഷ്ണന്‍ said...

a good poem

വിഷ്ണു പ്രസാദ് said...

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം

ഒരാള്‍ ശവമല്ലാതാകില്ലല്ലോ....

ശരിയാണ്...
പലപ്പോഴും ഞാന്‍ എന്നോടു തന്നെ പറഞ്ഞിട്ടുണ്ടിത്...
ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന ശവങ്ങളാണെങ്ങും...

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Unknown said...

nashtta pettathiney orthu dukkikkathe


shavathil ninnum jeeevantey thudippukal uyarthezhunelkkattey

eniyumundu daaralam munnottu pookuvan yaathra thudaruka
vannu cherum sandhoshathintey dinanghal mangaloobhava

[ nardnahc hsemus ] said...

കൊള്ളാം!

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.