Friday, November 2, 2007

ജന്മം

വേനലില്‍ വിരല്‍ തൊട്ടു ചന്ദനം ചാലിക്കുമ്പോള്‍
വേദനയലിഞ്ഞലിഞ്ഞില്ലാതെയായീടുന്നു.
മഴനാരുകള്‍ നീളേ വന്നു കുടയായ് പൊതിയുമ്പോള്‍
മണ്ണിന്‍ മാറിലൊരു കല്ലായ് പതിക്കുന്നേന്‍.
പൊള്ളുന്ന കാറ്റിന്‍ കൈകള്‍ വരിഞ്ഞുമുറുക്കുമ്പോള്‍
പൊള്ളയായഴിയുന്നൂ മനസ്സിന്‍ മുഖപടം.
കാറ്റത്തുചാഞ്ചാടുന്ന മാമരച്ചില്ലപോലെ
കാണാത്ത മനസ്സിന്‍ തേങ്ങല്‍ മര്‍മ്മരം പൊഴിക്കുന്നു.
ആര്‍ദ്രമാം പ്രേമത്തിന്റെയൊരു മധുരകണികയ്കായ്
ആരെയോ വീണ്ടും വീണ്ടും കാത്തുകാത്തിരിക്കുന്നേന്‍.
വന്നാല്‍, വന്നെന്‍ ഹൃദയവാതിലില്‍ ചേര്‍ന്നുനിന്നാല്‍
വറ്റാത്ത പ്രേമക്കിണര്‍ നിനക്കായ് തന്നീടാം ഞാന്‍.
ആശിച്ച വേഷമാടാനരുതാതലയുമ്പോള്‍
ആദ്യമായ് വീണ്ടും ജന്മം മോഹിച്ചുപോകുന്നൂഞാന്‍.

2 comments:

ശ്രീകല said...

ഇത് കവിതയാകുന്നുണ്ടോ?അതോ......

ദിലീപ് വിശ്വനാഥ് said...

കവിതയാകുന്നുണ്ട്. മോശമായില്ല.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.